ഗ്രീന്കേരള എക്സ്പ്രസിന്റെ ഭാഗമായി, ഗ്രാമങ്ങളുടെ പച്ചപ്പും വികസനപ്രവര്ത്തനങ്ങളും ചിത്രീകരിക്കാനായി ഞങ്ങള്പോയത് കോട്ടയം, ആലപ്പുഴ ജില്ലകളിലേക്കായിരുന്നു. കോട്ടയം ജില്ലയില്കുറിച്ചി ഗ്രാമപഞ്ചായത്തും ആലപ്പുഴ ജില്ലയില്കഞ്ഞിക്കുഴി, പട്ടണക്കാട്, തകഴി എന്നിവിടങ്ങളുമാണ് ഞങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

തിരുവനന്തപുരത്തു
നിന്നും പുറപ്പെട്ട ക്യാമറാമാന്‍, പ്രൊഡ്യൂസര്‍            എന്നിവര്ഉള്പ്പെട്ട സംഘം തിരുവല്ലയില്നിന്നും അവതാരകയേയും കൂട്ടി ചങ്ങനാശ്ശേരിയിലെത്തി; അവിടെ മുറിയെടുത്തു.

അടുത്ത
ദിവസം രാവിലെ 6 മണിയ്ക്കു ഞങ്ങള്ഗ്രാമങ്ങളിലേയ്ക്കുള്ള യാത്ര തുടങ്ങി. 6.15 ഓടു കൂടി ഞങ്ങള്കുറിച്ചി പഞ്ചായത്തിലെത്തി.             പഞ്ചായത്തു പ്രസിഡന്റുമായി കണ്ടുമുട്ടിചെറിയ മഞ്ഞും സൂര്യന്ഉദിച്ചു വരുന്ന മനോഹരമായ ദൃശ്യവും അവതാരകയുടെ സൈക്കിള്സവാരിയും കാമറയിലാക്കി ഞങ്ങള്അടുത്ത സ്ഥലം ലക്ഷ്യമാക്കിനീങ്ങി.

കുറിച്ചി
പഞ്ചായത്തിന്റെ പടിഞ്ഞാറന്പ്രദേശം തോടുകളും മറ്റുമുള്ള പ്രദേശമാണ്. തോട്ടില്നിന്നും മീന്പിടിച്ചു ലേലം ചെയ്യുന്ന സ്ഥലത്തേക്കാണ് പ്രസിഡന്റ് ഞങ്ങളെ കൊണ്ടു പോയത്. “ഇത് ആലപ്പുഴ ജില്ലയാണ്എന്ന് ഞങ്ങളോടു പറയുവാന്വന്ന ഒരു ഗ്രാമനിവാസിയെ പഞ്ചായത്തു           പ്രസിഡന്റ് ദേഷ്യപ്പെട്ട് ഓടിക്കുന്നതും ഞങ്ങള്കണ്ടു.

പിന്നീട്
പുറം ബണ്ട് നിര്മ്മാണത്തിലൂടെ വിളവു വര്ദ്ധിപ്പിച്ച ഒരു നെല്പ്പാടത്തിലേക്കാണ് ഞങ്ങള്പോയത്അവിടെ ഒരു ഭാഗത്തു മരച്ചീനി കൃഷി ചെയ്തിട്ടുണ്ട്പ്രൊഡ്യൂസര്മിക്കി ആങ്കര്ദീപയെ മരിച്ചീനി തോട്ടത്തിനോടടുത്ത് നിര്ത്തി, മനോഹരമായ രംഗങ്ങള്ക്യാമറയില്പകര്ത്തുകയും ചെയ്തുഅവിടുന്നു ഞങ്ങള്സര്സി.പി. രാമസ്വാമി സ്ഥാപിച്ച ഹരിജന്കോളനിയിലേക്കാണു പോയത്. നാട്ടുകാരുടെ സഹകരണത്താല്അവിടത്തെ ചിത്രീകരണം സുഗമമായി പൂര്ത്തിയായി.

പിറ്റേ
ദിവസം ഞങ്ങള്പോയതു കഞ്ഞിക്കുഴി പഞ്ചായത്തിലേക്കാണ്കുട്ടനാട്ടിലെ ചൊരി മണല്പ്രദേശമായ ഗ്രാമത്തിനു പറയാനുള്ളത് പച്ചക്കറി കൃഷിയുടെ കഥയാണ്കൃഷി ചെയ്യുവാന്വളരെ പ്രയാസമേറിയ മണ്ണാണ് ചൊരി മണല്‍.  ഇതിനെയെല്ലാം അതി ജീവിച്ചു കൃഷി ചെയ്തതിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് അവിടെ ഞങ്ങള്ക്കു പകര്ത്താനുണ്ടായിരുന്നത്കൃഷിക്കാരനായ ഗോപാലന്ചേട്ടന്അവിടുത്തെ മറ്റു കര്ഷകര്ക്കു വേണ്ടി  ഗുണമേന്മയുള്ള വിത്തിനങ്ങള്ഉത്പ്പാദിപ്പിക്കുന്നതും ഞങ്ങള്കണ്ടു മനസ്സിലാക്കി.

കര്
ഷകര്ക്കു വേണ്ടിയുള്ള ഒരു ചര്ച്ചാ കേന്ദ്രം, ലൈബ്രറി അതിനോടനുബന്ധിച്ചുള്ള വായനാ മുറി എന്നിവയാണ് മറ്റു പ്രധാനപ്പെട്ട കാഴ്ചകള്‍.  പച്ചക്കറി കൃഷി കൂടാതെ ഗ്രാമത്തിലുള്ള ഔഷധച്ചെടി കൃഷിയും പുഷ്പകൃഷിയും പ്രധാന ആകര്ഷണങ്ങളാണ്.

ഇങ്ങനെ
അധ്വാനത്തിലൂടെ ചൊരി മണലില്പൊന്നു വിളയിച്ച കഥയാണ് ഗ്രാമത്തിനു പറയാനുള്ളത് ഗ്രാമത്തില്അധികമായി ഉത്പ്പാദിക്കപ്പെടുന്ന പച്ചക്കറികള് ഗ്രാമത്തിനു പുറത്തേക്കും ഇവര്വില്ക്കുന്നു ഇതിനായി ഇവര്പച്ചക്കറി വിപണന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്വിപണന കേന്ദ്രം ഷൂട്ട് ചെയ്യുന്നതിനിടയില്ഹൈവേ വഴി സൈക്കിളില്ഒരു വിനോദ സഞ്ചാരി യാത്ര ചെയ്തു പോയതും; ആങ്കറിന്റെ ബൈറ്റ് എടുക്കുന്നതിനിടയില്ക്യാമറ മാന്ജെബിന്ഇതു ഷൂട്ട് ചെയ്യുവാന്ഓടിയതും ഓര്മ്മയില്നിറഞ്ഞു നില്ക്കുന്നു.

ഇരുപത്തഞ്ചാം
തീയതി ഞങ്ങള്പട്ടണക്കാടാണ് ഷൂട്ട് ചെയ്തത്ഞങ്ങള്ഏറെ ആസ്വദിച്ചു ചെയ്തത് പട്ടണക്കാടായിരുന്നുപട്ടണക്കാടും ധാരാളം പച്ചക്കറിത്തോട്ടങ്ങളുണ്ട്.

കുടുംബ
ശ്രീയുടെ സോപ്പ് നിര്മ്മാണ യൂണിറ്റാണ് ഞങ്ങള്ഷൂട്ട് ചെയ്തത്. പിന്നീട് ഞങ്ങള്പോയത് ആടു വളര്ത്തുന്ന സ്ത്രീകളുടെയിടയിലേക്കാണ്അവിടുത്തെ ചേച്ചിമാര്ഞങ്ങള്വരുന്നതു കാത്ത് ആടുകളെ കറക്കാതെ നിര്ത്തിയിരിക്കുകയായിരുന്നു. ആട്ടിന്കുട്ടികള്പലതും ഇതിനിടയില്പാലു കുടിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഞങ്ങള്പകര്ത്തിക്കൊണ്ടിരുന്നുആട്ടിന്കുട്ടികള്പലതും ഇടികൂടിക്കൊണ്ടിരുന്നതും രസകരമായിരുന്നു.

അവിടുത്തെ
സ്ത്രീകള്ആടിനു പേരിട്ടിരിക്കുന്നതാണ് ഞങ്ങളെ ചിരിപ്പിച്ച മറ്റൊരു കാര്യംഓരോ ആടിന്റെയും സ്വഭാവത്തിനനുസരിച്ച്ഫൂലന്ദേവിജപ്പാനില്നിന്നും കൊണ്ടു വന്ന മുട്ടനാടിന് കുട്ടപ്പന്എന്നിങ്ങനെയാണ് വ്യത്യസ്തമായ പേരുകള്‍.

പിന്നീട്
ഞങ്ങള്പോയത് തകഴി ഗ്രാമപഞ്ചായത്തിലേക്കാണ്തകഴിയുടെ സ്മാരകവും തകഴിയുടെ ഭാര്യയായ കാത്തയുടെ ഷോട്ടുകളും ക്യാമറയില്പകര്ത്തി.കുഞ്ചന്നമ്പ്യാര്കല്യാണ സൗഗന്ധികം എഴുതിയ സ്ഥലമായ പടഹാരത്തും ഞങ്ങള്പോയിതോടുകളും നെല്വയലുകളും പുഴയുമുള്ള കുട്ടനാടന്പ്രദേശമാണ് പടഹാരം.

കുട്ടനാടിന്റെ
ഭാഗമായ നാലു പഞ്ചായത്തുകളാണ് ഞങ്ങള്ക്കു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്വളരെ മനോഹരമായ വിഷ്വല്സും വികസന പദ്ധതികളുമാണ് ഞങ്ങള്ക്ക് അവിടെ നിന്നും ലഭിച്ചത്.

story by Neelima Raveendranath

Team Members


Producer: Micky Issac Thomas
Asst producer: Neelima Raveendranath
Cameraman: Jebin Jacob
Asst Cameraman: Krishnan
Anchor: Deepa

ഗ്രീന്കേരള എക്സ്പ്രസിന്റെ ഭാഗമായി ഞങ്ങള്ക്ക് ഷൂട്ടിംഗിന് പോകേണ്ടത് എറണാകുളം, ഇഡുക്കി ജില്ലകളിലെ ചില ഗ്രാമങ്ങളിലേക്കായിരുന്നു. വളരെ ത്രില്ലിംഗായ യാത്രയിലെ രസകരമായ അനുഭവങ്ങല്ഇവിടെ പങ്കു വയ്ക്കുന്നു...ടെന്പോ ട്രാവലറില്യാത്ര തിരിച്ച ഞങ്ങളുടെ ആറംഗ സംഘം ആദ്യം ഇഡുക്കിയിലെത്തി. അവിടെ ചെറുതോണിയില്തങ്ങിയ ഞങ്ങള്അടുത്ത ദിവസം രാവിലെ ഷൂട്ടിംഗിനായി കഞ്ഞിക്കുഴിയിലെത്തി.

ആദിവാസി
ഊരായ മഴുവടിലാണ് ആദ്യ ഷൂട്ടിംഗ്. മലയുടെ മുകളിലുള്ള അവിടേക്ക് സൈക്കിളും കാമറയും, ട്രൈപ്പോഡുമൊക്കെ ചുമന്ന് കയറ്റി. അത്യാവശ്യം വേണ്ട പ്രൊഫൈല്ഷോട്ടുകള്പകര്ത്തിയിട്ട് പബ്ളിക് ഹെല്ത്ത് സെന്ററിലെത്തി. രോഗികള്ക്ക് സൌജന്യമായി ചികിത്സ, ആഹാരം, മരുന്ന് എന്നിവയെല്ലാം നല്കുന്ന ഇവിടെ മൂന്ന് ഡോക്ടര്മാരും എട്ട് നഴ്സുമാരും ഉണ്ട്. കുടുംബശ്രീയിലെ വനിതകളാണ് ഇവിടെ രുചികരമായ ആഹാരം നല്കുന്നത്.

മലദൈവങ്ങളെ
പ്രീതിപ്പെടുത്താന്മൂപ്പന്റെ നേതൃത്വത്തില്കൂത്ത് സംഘടിച്ചത് ചിത്രീകരിക്കാന്സാധിച്ചത് കൌതുകകരമായ അനുഭവമായിരുന്നു. വേറെ ചില ആചാരങ്ങള്അവര്അതിഥികളെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. മൂപ്പന്അതിഥികളെ കാല്കഴുകി സ്വീകരിച്ച്പുല്ലുമൂട്ടല്‍' ചടങ്ങ് നടത്തും. വലിയ പാത്രത്തില്ഗോതന്പ് വേവിച്ച്, ഞണ്ടിനെ കറിവച്ചതും കൂട്ടി ഭക്ഷിക്കാന്തരുന്ന രീതിയാണ് പുല്ലുമൂട്ടല്‍. വലിയൊരു കുടത്തില്ആഹാരം കഴിക്കാന്ഇരിക്കുന്നവരുടെ കൈകള്ഒരുമിച്ച് കഴുകിക്കുന്നതും വിചിത്രമായി തോന്നി.

അടിമാലിയിലായിരുന്നു
അന്ന് താമസം ഒരുക്കിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റും മെന്പര്മാരും ഗ്രീന്കേരളയെപ്പറ്റി നിരവധി കാര്യങ്ങള്അറിയാനായി വന്നതും, പാതിരാവോളം അവരുമായി ഗ്രാമാന്തരീക്ഷത്തില്സംസാരിച്ചിരുന്നതും ഓര്മ്മകളില്നിറയുന്നു.

അടുത്ത
ദിവസം വെള്ളത്തൂവലില്എത്തി, ചെങ്കുളം, കല്ല്യാര്കുട്ടി ഡാമുകളും പവര്സ്റ്റേഷനുകളും ചിത്രീകരിച്ചു. വിജയകരമായ ജലനിധി പ്രോജക്ടായിരുന്നു അവരുടെ പ്രധാന വികസന പദ്ധതി. മഴവെള്ള സംഭരണികളില്വെള്ളം ശേഖരിച്ച് അവ ശുദ്ധീകരിച്ച് വീടുകളിലെത്തിക്കുന്നു. ഏലം, ഗ്രാന്പു കൃഷിയുടെ പ്രധാന കേന്ദ്രമായ ഇവിടെ അതിനായും ഇത്തരത്തില്വെള്ളം ഉപയോഗിക്കുന്നുണ്ട്.

ഇഡുക്കിയിലെ
ഏറ്റവും മനോഹരമായ പ്രദേശമെന്ന് വിശേഷിപ്പിക്കാവുന്ന ചക്കുവള്ളം, കേന്ദ്ര സര്ക്കാര്പ്രഖ്യാപിച്ചിട്ടുള്ള 36 സുഗന്ധവ്യജ്ഞന ഗ്രാമങ്ങളിള്ഒന്നാണ്. സ്പൈസ് ഗാര്ഡന്‍, ജൈവ കൃഷി, ഫാം ടൂറിസം എന്നിവയുടെയെല്ലാം കേന്ദ്രമാണിവിടം. അതിര്ത്തി പ്രദേശമായ ഇവിടെ കുന്നിന്മുകളില്നിന്നും നോക്കിയാല്തമിഴ്നാട് കാണാനാകും. വളരെ മനോഹരമായ ഒരു കാഴ്ച്ചയാണിത്.

കാട്ടാനയുടെ
ശല്ല്യം സഹിക്കാനാവാതെ നാട്ടുകാരായ 200~ഓളം സ്ത്രീകള്മനുഷ്യന്ചെന്നെത്തിയിട്ടില്ലാത്ത കാട്ടിനുള്ളിലൂടെ വഴിവെട്ടിയതും ആനട്രഞ്ച് പണിഞ്ഞിരിക്കുന്നതും കാണാനായി. തികച്ചും സാഹസികമായിരുന്നു യാത്ര.

അവിടെ
നിന്നും എറണാകുളത്തെത്തി ആലുവയില്താമസിച്ചു. അടുത്ത ദിവസം പെരിയാറിന്റെ തീരത്തുള്ള കരുമാലൂരും ചൂര്ണ്ണിക്കരയും ഷൂട്ട് ചെയ്യാനിരങ്ങി. കരുമാലൂര് തരിശ്ശ് നിലങ്ങള്വീണ്ടെടുത്ത് നെല്കൃഷി ആരംഭിച്ചതിനെ ഫോക്കസ് ചെയ്തായിരുന്നു ഷൂട്ടിംഗ്. ട്രാകറ്ററില്ഇരുന്ന് കൃഷിയിടങ്ങളുടെ ദൃശ്യങ്ങല്പകര്ത്തിയതും ജങ്കാറില്പോയി പെരിയാറിന്റെ ഭംഗി ഒപ്പിയെടുത്തതും രസകരമായിരുന്നു. ചൂര്ണ്ണിക്കരയില്മനോഹരമായ തുരുത്തായിരുന്നു മുഖ്യ ആകര്ഷണം.

ശ്രീ
ശങ്കരന്റെ ജന്മസ്ഥലമായ കാലടിയില്‍, മുതലക്കടവ്, അദ്വൈതാശ്രമം, 400 വര്ഷം പഴക്കമുള്ള ജാതിക്കത്തോട്ടം, പഞ്ചായത്തിന്റെ വികസന പദ്ധതിയായ ജലസേചന പദ്ധതി എന്നിവയും ചിത്രീകരിച്ച ശേഷം ഞങ്ങള്യാത്ര അവസാനിപ്പിച്ചു.


story by Abhilash

Team members 
Producer: Subin Babu
Asst Producer: Abhilash
Cameraman: Jiju Murukhan
Camera Asst: Arun 
Anchor: Hari 

ഗ്രാമങ്ങളുടെ ഉള്ളറകള്തേടിയുള്ള ഞങ്ങളുടെ യാത്ര തൃശ്ശൂര്‍, വയനാട്,കോഴിക്കോട് എന്നീ ജില്ലകളിലേക്കായിരുന്നുനാലു മിനുട്ടില്നിങ്ങള്എന്റെ പഞ്ചായത്തിന്റെ എന്താണ് പരിപാടിയിലൂടെ കാണിക്കാന്പോകുന്നത് എന്ന ചോദ്യം എല്ലാ പഞ്ചായത്തുകളില്നിന്നും ഉയര്ന്നു വെല്ലുവിളികള്ഏറ്റെടുത്തു കൊണ്ടു തന്നെ, വികസനങ്ങളുടെയും നന്മയുടെയും ഗ്രാമദൃശ്യങ്ങള്ചിത്രീകരിച്ച് ഞങ്ങള്യാത്ര തുടര്ന്നു.

തൃശ്ശൂര്
ജില്ലയിലെ അടാട്ട് പഞ്ചായത്തിലെത്തിയ ഞങ്ങളുടെ ഏഴംഗ സംഘത്തിന്, അവിടെ കട നടത്തി വരുന്ന ഔസേപ്പു ചേട്ടന്ഗ്രാമത്തിനെപ്പറ്റിയുംഅവിടെയുള്ള വിലങ്ങന്കുന്നിനെക്കുറിച്ചു വിവരങ്ങള്നല്കിതുടര്ന്ന് പഞ്ചായത്ത് ഓഫീസിലെത്തിയ ഞങ്ങള്ക്ക് വളരെ നേരത്തെ കാത്തിരിപ്പിന് ശേഷം പ്രസിഡന്റിനെ കാണാനായിഗ്രീന്കേരള എക്സ്പ്രസിനെപ്പറ്റി ഒട്ടേറെ കാര്യങ്ങള്അദ്ദേഹം ഞങ്ങളോട് ചോദിച്ചു. പഞ്ചായത്തുകള് പുതിയ സംരംഭത്തിനെ എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നു എന്ന് ബോധ്യമായപ്പോള്ഞങ്ങളുടെ മേലുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും, ആത്മാര്ത്ഥതയോടെ പഞ്ചായത്തുകളില്ചിത്രീകരണം നടത്തേണ്ടതിനെപ്പറ്റിയും ഞങ്ങള്ചിന്തിച്ചു.

പിന്നീട്
സൈക്കിള്വാങ്ങിക്കാന്തൃശ്ശൂര്പട്ടണം മുഴുവന്കറങ്ങി. ഒടുവില്കൊരട്ടി പഞ്ചായത്തിലേക്ക് പോകും വഴി ചാലക്കുടിയില്നിന്നും സൈക്കിള്വാങ്ങി. കൊരട്ടിയിലെത്താന്ഏകദേശം 5.30 ആയിക്കാണുംപഞ്ചായത്ത് പ്രസിഡന്റ് മെമ്പര്മാര്എന്നിവരടക്കം നാലു പേര്ഞങ്ങള്ക്കായി ഏറെ സമയം കാത്തിരുന്നുകുശലാന്വേഷണങ്ങള്ക്ക് ശേഷം അവര്ഞങ്ങളെ താമസം ഒരുക്കിയിരുന്ന റെസ്റ്റ് ഹൗസില്കൊണ്ടു പോയിറെസ്റ്റ് ഹൗസിന്റെ വിശാലമായ മുറ്റം, ആങ്കറിനു സൈക്കിള്സവാരി അത്ര പ്രാക്ടീസ് അല്ലാത്തതിനാല്പതിനൊന്നു മണി വരെ അവിടെ പ്രാക്ടീസ് ചെയ്തുപിറ്റെ ദിവസം ആറു മണിയ്ക്കു തന്നെ ഷൂട്ടിങ്ങിനിറങ്ങെണമെന്ന ധാരണയില്എല്ലാവരും ഉറങ്ങാന്കിടന്നു.

'കൊരട്ടി പഞ്ചായത്ത് ഷൂട്ടിങ്ങ്'
കൊരട്ടി ജംഗ്ഷനില്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഞങ്ങളെ കാത്തുനിന്നിരുന്നു. കൊരട്ടിയിലെ പ്രഭാതം ചിത്രീകരിക്കാന്പോയിവിശാലമായ പാടത്ത് ഒരു തുരുത്തു പോലെ തെങ്ങിന്തോപ്പ്, അതിനു മുകളിലൂടെ ഉദിച്ചു വരുന്ന സൂര്യന്‍, വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്മാലിന്യസംസ്ക്കരണം എന്നതായിരുന്നു കൊരട്ടി പഞ്ചായത്തിന്റെ പ്രധാന വിഷയംഅതിനാല്തന്നെ  അടുത്ത ഷൂട്ട് മോളി ചേച്ചിയുടെ വീട്ടിലായിരുന്നുഗാര്ഹിക മാലിന്യ സംസ്ക്കരണം, ബയോഗ്യാസ് തുടങ്ങി അനവധി പദ്ധതികള്വീടുകള്തോറും പഞ്ചായത്ത് നടപ്പിലാക്കിയിരുന്നുപ്രശസ്ത തിമില വിദ്വാന്ശ്രീ. കുഴൂര്നാരായണ മാരാരുടെയും, പ്രശസ്ത മുടിയേറ്റ് കലാകാരന്ശ്രീ. കിഴക്കേ വാര്യനാട് നാരായണ പണിക്കരും നാട്ടുകാരാണ്ടിപ്പു സുല്ത്താന്റെ പടയോട്ട കാലത്ത് അദ്ദേഹം നിര്മ്മിച്ച കോട്ടയുടെ ശിഷ്ടഭാഗങ്ങളും ഞങ്ങള്അവിടെ കണ്ടു.

കൊരട്ടി
പള്ളിക്ക് ചരിത്ര പ്രാധാന്യമുള്ള വളരെയേറെ പ്രത്യേകതകളുണ്ട്ഭാഗ്യവശാല്അന്നു കൊരട്ടി പള്ളിയിലെ ഒരു പ്രധാന ഉത്സവമായിരുന്നുഅവിടത്തെ ഇടവകയില്മാത്രം ഒതുങ്ങി നില്ക്കുന്ന ' അമ്പ് വരവ്'എന്ന  ഉത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളും അലങ്കരിച്ചിരിക്കുന്നുജാതി മത ഭേദമന്യേ ഒരു അമ്പുമായി ഓരോ വീടുകളിലും പള്ളിയിലെ അംഗങ്ങള്വരുമത്രെഅവസാനം കൊരട്ടി പള്ളിയും ഷൂട്ട് ചെയ്ത് കൊരട്ടിയോട് യാത്ര പറഞ്ഞ് അടാട്ട് പഞ്ചായത്തിലേക്ക്.

അടാട്ട്
ജംഗ്ഷനിലെത്തി പഞ്ചായത്ത് പ്രസിഡന്റിനെ ഫോണില്വിളിച്ചുവെങ്കിലും ഒരു മണിക്കൂറോളം അദ്ദേഹത്തെ ലഭ്യമായില്ലതാമസിക്കാനുള്ള മുറി സ്വയം കണ്ടെത്താനുള്ള ശ്രമത്തിനിടെ .ഡി കാര്ഡും മറ്റുമില്ലാത്തതിനാല്ബുദ്ധിമുട്ടുകള്നേരിട്ടുഒടുവില്പ്രസിഡന്റ് ഫോണ്എടുത്തുമീറ്റിംഗിലായിരുന്നതിനാല്ഫോണ്ഓഫാക്കിയതിന് ക്ഷമ ചോദിച്ചു അദ്ദേഹം ഞങ്ങളെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു പോയിഎന്തായാലും ഒന്നു വിശ്രമിക്കാനായി ബാഗുമെടുത്ത് ലോഡ്ജില്എത്തിആകെ ഒരു റൂം അടുത്ത റൂമിലുള്ള ആളുകളെ ഞങ്ങള്ക്കായി ഒഴിപ്പിച്ചുവെങ്കിലും ഞങ്ങള്ക്ക് മൊത്തം മൂന്നു റൂം വേണ്ടതിനാല്അവിടെ നിന്നും അടുത്ത ലോഡ്ജിലേക്ക് പോയിപിറ്റെ ദിവസം ഞങ്ങള്ക്ക് സ്ഥലങ്ങള്കാണിക്കാനായി ഒരു മെമ്പറെ ചുമതലപ്പെടുത്തിയിട്ടാണ് പ്രസിഡന്റ് പോയത്.

അടാട്ട്
ഷൂട്ടിംഗ്
ഏകദേശം 6.30 ഓടെ ഞങ്ങളിറങ്ങി  അടാട്ട് പഞ്ചായത്തിനെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമായിരുന്നുആയതിനാല്തന്നെ ഒരു പിഴവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന നിലപാടും ഞങ്ങളെടുത്തുവിലങ്ങന്കുന്നില്നിന്നും തുടങ്ങിയ ഞങ്ങളുടെ ഷൂട്ട്, അവരുടെ ഏക്കറു കണക്കിനുള്ള ജൈവകൃഷിയിലൂടെ കടന്ന് നാടന്പാട്ട്, ജൂഡോ തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങള്ഷൂട്ട് ചെയ്ത് ഏകദേശം  6 ഓടെ വിശാലമായ വയലേലകളില്തന്നെ അവസാനിപ്പിച്ചുപെരുമാറ്റം കൊണ്ടും സഹകരണം കൊണ്ടും അവിടത്തെ സമ്പത് സമൃദ്ധി കൊണ്ടും പഞ്ചായത്ത് എത്രമാത്രം മികച്ചതാണെന്ന് അന്നാണ് ഞങ്ങള്ക്കു ബോധ്യമായത്ഇനിയും വരാമെന്ന യാത്രാ മൊഴി വെറും വാക്കായി അവശേഷിക്കാന്പാടില്ല എന്നും ഞങ്ങള്ക്ക് തോന്നുന്നു.

ഇന്ന്
തൃശ്ശൂര്വിടണം, നാളെ കോഴിക്കോട്, അതിനാല്തന്നെ ഏകദേശം 7.30 യോടെ ഞങ്ങള്എല്ലാം ശരിയാക്കി അവിടെ നിന്നും യാത്ര തിരിച്ചുപാതിയുറക്കത്തില്‍ 12  മണിയോടെ നരിക്കുനിയിലെത്തിഎല്ലാവരും ഉറങ്ങാനുള്ള ധൃതിയില്റൂമിലേയ്ക്ക് പോയെങ്കിലും കൊതുകിന്റെ ആക്രമണം ഭീകരമായിരുന്നുഎല്ലാവരും ഉറക്കച്ചടവോടെയാണ് അടുത്ത ദിവസം (25-01-10) ഷൂട്ടിനിറങ്ങിയത്ആദ്യ ഷൂട്ട് തുടങ്ങിയത് നാട്യകല്ലില്നിന്ന്ഒരു കുന്ന്, അതിനു മുകളില്നിരത്തി വച്ച പോലെ ഒരു വലിയ കല്ല്അവിടെയെത്താന്ഞങ്ങള്വല്ലാതെ കഷ്ടപ്പെട്ടു ശബരിമല കയറ്റം പോലെ തന്നെ കഠിനമാണ് കാമറയും, ട്രൈപോഡും ചുമന്ന് കുന്നു കയറല്എന്ന് ഞങ്ങള്ക്ക് ബോധ്യമായിഞങ്ങള്ക്ക് ഷൂട്ടിംഗിന്റെ ടെന്ഷന്പഞ്ചായത്തുകള്ക്ക് വണ്ടിയില്ആളെ കയറ്റാനുള്ള ശ്രമവും...ഞങ്ങളുടെ വണ്ടിയില് പഞ്ചായത്തിലെ 3 സാരഥികള്ഉണ്ടായിരുന്നുപോകുന്ന വഴിക്ക് മുഴുവന്വിളിച്ച് ആളെ കൂട്ടുന്ന അതിലെ ഒരു മെമ്പര്ഉസ്മാനേയും കുട്ടപ്പനെയും ഒക്കെ വിളിച്ചു വരുത്തുന്നതു കേട്ട് ഞങ്ങള്ചിരിച്ചു പോയി.  ' സിനിമ പിടിക്കുന്ന മെഷീന്ഒക്കെ വന്നിട്ടുണ്ട്വേഗം വാ ' എന്ന് ചെകുത്താനും കടലിനും ഇടയില്പെട്ട സ്ഥിതിയില്ഞങ്ങളുടെ ഷൂട്ടിംഗ് തുടര്ന്നു.

സ്
ക്കൂള്‍, ആയിരുന്നു അവരുടെ പ്രധാന വിഷയം അതായത് വിദ്യാഭ്യാസംകുട്ടികളുടെ ആകാശവാണി, ഒഴിവു സമയങ്ങളിലെ സോപ്പുനിര്മ്മാണം, തയ്യല്പരിശീലനം, സൈക്കിള്പരിശീലനം എന്നിങ്ങനെ അനവധി പ്രവര്ത്തനങ്ങള്വിദ്യാര്ത്ഥികള്ക്കായി പഞ്ചായത്ത് നല്കിയിരുന്നുഅവസാനം അഹമ്മദു കുട്ടി മാഷിന്റെ ഗ്രാമഫോണും, നരിക്കുനി സോങ്ങും ഷൂട്ട് ചെയ്ത് തീര്ന്നത് രാത്രി 7.45 ന് അപ്പോള്തന്നെ ഞങ്ങള്അവിടെ നിന്നും യാത്ര പറഞ്ഞുപിന്നീട് ചേമഞ്ചേരിക്കടുത്ത് കൊയിലാണ്ടിയില്ഞങ്ങള്നല്ലൊരു ഹോട്ടലില്റൂമെടുത്തുഅന്നെങ്കിലും സുഖമായൊന്നുറങ്ങണമെന്നുള്ള അത്യാഗ്രഹമായിരുന്നു കാരണംഎന്തായാലും അന്നു കുശാല്‍, ഭക്ഷണവും താമസവും പഞ്ചായത്ത്  തരപ്പെടുത്തിയായിരുന്നു.

ഇന്ന്
26-01-10 ചേമഞ്ചരി ഷൂട്ടിംഗ് ഞങ്ങള്തുടങ്ങാനിരുന്നത് കാപ്പാട് കടപ്പുറത്തു നിന്നാണ്അതിനാല്തന്നെ രാവിലെ എല്ലാവരും വളരെ താത്പര്യപൂര്വ്വം ഇറങ്ങിനേരെ പഞ്ചായത്ത് ഓഫീസിലേക്ക്, അവിടെ ചെന്ന് പ്രസിഡന്റിന്റെ കൂടെ നേരെ ലൊക്കേഷനിലേക്ക്. പക്ഷെ അപ്പോഴാണ് മനസ്സിലായത് പോകുന്നത് കോരപ്പുഴ പാലം ഷൂട്ട് ചെയ്യാനാണെന്ന് പാലം ഞങ്ങളുടെ പഞ്ചായത്തിലല്ല എങ്കിലും അതിലൂടെയേ പഞ്ചായത്തിലേക്ക് പ്രവേശിക്കാനാവൂ എന്നാണവരുടെ നിലപാട് വളരെ തിരക്കേറിയ പാലം ഷൂട്ട് ചെയ്യാന്റോഡ് ബ്ലോക്കാക്കാന്വരെ പ്രസിഡന്റ് മുന്കൈ എടുത്തുപക്ഷെ ഞങ്ങള്റോഡിന്റെ ഒരു സൈഡില്പാലത്തെ ബാക്ക് ഗ്രൗണ്ട് ആക്കിയാണ് ഷൂട്ട് ചെയ്തത്.

പിന്നീട്
നേരെ കാപ്പാട് ബീച്ചിലേക്ക് അവിടെ വാസ്കോഡ ഗാമ കപ്പലിറങ്ങി  എന്നു പറയപ്പെടുന്നുഅതിനെ അനുസ്മരിപ്പിക്കുന്ന  സ്തൂപവും അവിടെയുണ്ട്.  'അഭയം ' എന്ന സ്ഥാപനത്തെക്കുറിച്ച് ചിത്രീകരിക്കാനാണ് ഞങ്ങളെത്തിയത്അന്നവിടെ അവധിയായിരുന്നു എങ്കിലും ടീച്ചേര്സ് എല്ലാവരും ഉണ്ടായിരുന്നുഞങ്ങള്അവിടെ നിന്നും സ്ത്രീകളുടെ ജിമ്മിലെത്തിഅവിടെ എല്ലാവരും സാരിയുടുത്ത് നല്ല സുന്ദരികളായി വ്യായാമം ചെയ്യാന്വന്നിരിക്കുന്നുവഴിയില്പോയവരെ വ്യായാമത്തിനായി വിളിച്ചു കയറ്റിയ പോലെ തോന്നിയെങ്കിലും കുറച്ചു നേരം അവിടെ ഷൂട്ട് ചെയ്ത ശേഷം അടുത്ത ലൊക്കേഷന്തേടിപ്പോയിഎല്ലാം കഴിഞ്ഞ് വൈകിട്ട് ചായ കുടിച്ച് ഞങ്ങള്പിരിഞ്ഞു. അവിടെ നിന്നും നേരെ വയനാട്ടിലേക്ക്.

ഇന്ന് 27-1-10 ഷൂട്ട് എടവക. രാവിലെ നേരത്തെ കുളിച്ച് തണുത്തു വിറച്ച് ഞങ്ങളെല്ലാം പുറത്തിറങ്ങി പ്രസിഡന്റിനെ വിളിച്ചപ്പോള്ഇത്ര നേരത്തെയോ? തണുപ്പല്ലേ   എന്ന്.ചോദിച്ചെങ്കിലും ഒരു സ്വെറ്ററും പുതച്ച് അദ്ദേഹമെത്തിപിന്നീട് ഞങ്ങള്ക്കു വഴി കാണിക്കാന്മറ്റൊരാളെ ഏല്പ്പിച്ച് പ്രസിഡന്റ് പോയിപൈങ്ങാട്ടിരി അഗ്രഹാരവും, കബനി നദിയുമൊക്കെ ഞങ്ങള്ക്ക് വേറിട്ടൊരു കാഴ്ചയായിവൈകിട്ട് ഏഴോടെ ഞങ്ങള്റൂമിലെത്തിഅന്നു വൈകിട്ട് എല്ലാവരും സമാധാനത്തോടെയാണുറങ്ങിയത് നാളെയോടെ ഷൂട്ട് കഴിയുമല്ലോ എന്ന ആശ്വാസത്തില്‍, പക്ഷെ ഞാന്മാത്രം സൈക്കിള്എന്തു ചെയ്യുമെന്നാലോചിച്ച് കുറെ സമയം ടെന്ഷന്അടിച്ചിരുന്നുനാളെ തൃശ്ശൂരിലെ കോഴിക്കോടോ കൊണ്ടു ചെന്ന് പാഴ്സലാക്കി തിരുവനന്തപുരത്തിലേക്ക് അയക്കാമെന്ന ശുഭപ്രതീക്ഷയില്കിടന്നു.

ഇന്ന്
28-1-10 എല്ലാവരും പതിവിലും നേരത്തേ റെഡിയായി വളരെ ഉത്സാഹപൂര്വ്വം ഷൂട്ടിങ്ങിനിറങ്ങിരാവിലെ ആറരയ്ക്ക് കനത്ത മഞ്ഞിലും ഞങ്ങള്ഉത്സാഹത്തോടെ പോയത് അവിടത്തെ ആദിവാസി കുട്ടികളെ ജീപ്പില്സ്ക്കൂളുകളിലേക്ക് കൊണ്ടു വരുന്ന സീന്ഷൂട്ട് ചെയ്യാനായിരുന്നുരാവിലെ ഞങ്ങള്എത്തിയപ്പോള്തന്നെ എല്ലാ കുട്ടികളും റെഡിയായി അവിടവിടായി നില്ക്കുന്നുണ്ടായിരുന്നുമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും, നാടന്വഴിയും ഒക്കെ കൂടി ഒരു വല്ലാത്ത അനുഭവമായിരുന്നുവയനാടിന്റെ ഭംഗി നന്നായി ആസ്വദിച്ചതിനുശേഷം ഞങ്ങള്പോയത് ബാണാസുര മലയിലേക്കായിരുന്നുദൂരെ മല കാണാന്മാത്രമേ കഴിഞ്ഞുള്ളു. കയറാനുള്ള സമയമില്ലായിരുന്നുഎന്തായാലും അവിടത്തെ വെള്ളച്ചാട്ടവും, ഗുഹയുമൊക്കെ നേരിട്ടു തന്നെ കാണാന്കഴിഞ്ഞു.

അവസാനം
ഏകാധ്യാപക വിദ്യാലയത്തിലെത്തിഅവിടെ എത്തുമ്പോള്ഏകദേശം ഉച്ചയ്ക്ക് ഒരു 2.30 ആയികാണും സമയത്ത് കുറച്ചു കുട്ടികള്കയ്യില്ഉടുപ്പും പിടിച്ച് ക്ലാസ്സിലേക്കോടുന്നത് ഞാന്കണ്ടു.ഞാന്ചോദിച്ചു നിങ്ങളെങ്ങോട്ടാ ഉടുപ്പുമായിട്ടെന്ന്, ഭാഗ്യത്തിന് ആദിവാസി കുട്ടിക്ക് മലയാളമറിയാമായിരുന്നുഅവള്അപ്പോള്കുളിച്ച് വരികയാണത്രെ വിദ്യാലയത്തില്ഒരു 45 കുട്ടികളെങ്കിലുമുണ്ടാകുംഅവര്ക്കു പുറമെ ഒന്നര വയസ്സുള്ള ഒരു കുട്ടിയടക്കം 10 കുട്ടികളുംസിനിമാ ഗാനങ്ങളൊന്നും വ്യക്തമായി പാടാന്അറിയില്ലെങ്കിലും അവരുടെ ഭാഷയിലെ ഏതോ ഒരു പാട്ട് വളരെ നന്നായിത്തന്നെ അവര്പാടിനാലു പ്രാവശ്യം അവര്പാടിയിട്ടും അതിലെ ഒരു വാക്കു പോലും എനിക്ക് മനസ്സിലായില്ലഅവിടുന്നു പിന്നീടുള്ള ചെറിയ ഷൂട്ടിനു ശേഷം ഞങ്ങള്‍ 7.30 യോടു കൂടി വയനാടിനോടു വിടപറഞ്ഞുഏകദേശം 9.40 നു കോഴിക്കോട് തുടര്ന്ന് ബസ്സില്തിരുവനന്തപുരത്തേയ്ക്ക് മടക്കയാത്ര.....



Story by Chitra P.S

Team members 

Producer: Haridas
Asst Producer: Chitra P.S 
Anchor: Sheeba
Cameraman: Mukesh
Camera Asst: Vinod & Akhilesh